''ശിവശങ്കറിെൻറ ജാമ്യാപേക്ഷ തള്ളി; ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്''

കൊച്ചി: : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പരിഹാസവുമായി വി.ഡി സതീശൻ എം.എൽ.എ. കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട് എന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന വിധിയാണ് ഹൈകോടതിയുടേതെന്ന് സതീശൻ പ്രതികരിച്ചു.

''കേരളത്തിലെ ഏറ്റവും പ്രബലമായ ഓഫീസിൽ തന്ത്രപ്രധാന സ്ഥാനത്തിരുന്ന വ്യക്തി കേരളത്തിൽ കളളക്കടത്ത് സംഘത്തിലെ കണ്ണിയായി മാറി എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിരിക്കുന്നു. ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത്?'' -വി.ഡി സതീശൻ ചോദിച്ചു.

വഞ്ചിയൂരിൽ സ്വകാര ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. 10.55 ഒാടെയാണ് ആശുപത്രിയിൽ എത്തി ഇ.ഡി കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ എത്തിച്ച് ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.