ദേശീയപാത 75ൽ രാമനഗര കുടൂരിൽ കർണാടക ആർ.ടി.സി ബസ് നിർത്തിയിട്ട ട്രക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടം
ബംഗളൂരു: ദേശീയപാതയിൽ കർണാടക ആർ.ടി.സി ബസ് നിർത്തിയിട്ട ട്രക്കിനു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ദേശീയപാത 75ൽ രാമനഗര കുടൂരിൽ ശനിയാഴ്ച രാവിലെയാണ് അപകടം. ചിക്കമഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബസിന്റെ ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മുൻവശം പൂർണമായും തകർന്നു. കാബിനുള്ളിൽ കുടുങ്ങിപ്പോയ ബസ് ഡ്രൈവറെ എക്സ്കവേറ്റർ എത്തിച്ചാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഹാസൻ വദ്ദറഹള്ളി സ്വദേശി സോമശേഖർ, ബംഗളൂരു എം.എസ് പാളയ സ്വദേശി ശശികല എന്നിവരെ നെലമംഗല ആശുപത്രിയിലേക്കും മറ്റുള്ളവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.