ബംഗളൂരു: മുതിർന്ന പൗരനിൽനിന്ന് 4.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് ബി.ബി.എം.പി ഉദ്യോഗസ്ഥർ അറസ്റ്റിലായി. യശ്വന്ത്പൂർ ബി.കെ നഗർ വാർഡിലെ അസി. റവന്യൂ ഓഫിസർ രാജേന്ദ്ര പ്രസാദ്, ടാക്സ് അസസർ ടി.എ.എൻ. പ്രകാശ് എന്നിവരാണ് ലോകായുക്ത പൊലീസിന്റെ പിടിയിലായത്.
70 ലക്ഷത്തോളം വസ്തുനികുതി കുടിശ്ശികയുണ്ടെന്നും 4.5 ലക്ഷം രൂപ കൈക്കൂലി തന്നാൽ അതു പരിഹരിക്കാമെന്നും പറഞ്ഞ് പ്രതികൾ 75കാരനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ 40 വർഷമായി ബംഗളൂരുവിൽ താമസിക്കുന്ന പരാതിക്കാരന്റെ രേഖകളെല്ലാം കൃത്യമായിരുന്നതിനാൽ അദ്ദേഹം ഇതുസംബന്ധിച്ച് ലോകായുക്ത പൊലീസിൽ പരാതി നൽകി. യശ്വന്ത്പുര ബി.ബി.എം.പി ഓഫിസിൽവെച്ച് ഇരുവരെയും ലോകായുക്ത സംഘം കൈയോടെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.