തിരുവനന്തപുരം: വീട് നിർമാണത്തിനുള്ള സാധനങ്ങൾ ഇറക്കുന്നതിന് നടൻ സുധീർ കരമനയിൽനിന്ന് നോക്കുകൂലി ഇനത്തിൽ തൊഴിലാളികൾ പിടിച്ചുവാങ്ങിയത് 25,000 രൂപ. പണം വാങ്ങിയിട്ടും തൊഴിലാളികൾ സാധനമിറക്കാതെ പോയി. പിന്നീട് 16,000 രൂപ നൽകി മറ്റ് ചിലരെക്കൊണ്ട് ലോഡിറക്കിക്കുകയായിരുന്നുവെന്ന് നടൻ പറയുന്നു.
ചാക്ക ബൈപാസിനടുത്ത് സുധീറിെൻറ പുതിയ വീടുപണി നടക്കുന്ന സ്ഥലത്താണ് സംഭവം. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. ഒരു ലക്ഷവും 75,000 രൂപയുമൊക്കെയാണ് ആദ്യം ചോദിച്ചതെങ്കിലും തർക്കത്തിനൊടുവിൽ 25,000 രൂപ ഉറപ്പിക്കുകയായിരുന്നു. പിന്നീട് സാധനമറിക്കാതെ ഇവർ പോവുകയും ചെയ്തു. സംഭവസമയത്ത് നടൻ സ്ഥലത്തില്ലായിരുന്നു. തൊഴിലാളികളുടെ നടപടി ചോദ്യംചെയ്തവർക്ക് നേരെ അസഭ്യവർഷവുമുണ്ടായെത്ര. തൊടുപുഴയിൽ പുതിയ ചിത്രത്തിെൻറ ഷൂട്ടിങ് െലാക്കേഷനിലായതിനാൽ മടങ്ങിവന്ന ശേഷം ലേബർ കമീഷ്ണർക്കും തൊഴിൽ വകുപ്പിനും പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്ന് സുധീർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ക്രെയിൻ ഉപയോഗിച്ച് കേബിൾ ഇറക്കുന്നതിന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. തര്‍ക്കത്തെ തുടര്‍ന്ന് ലോറിയില്‍നിന്ന് കേബിളുകള്‍ ഇറക്കുന്നത് മണിക്കൂറുകളോളം തടസ്സപ്പെട്ടു. തൊഴിലാളികള്‍ ഇറക്കിയാല്‍ കേടുപാടുകള്‍ സംഭവിക്കുമെന്നതിനാല്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ലോഡിറക്കിയത്. ലേബര്‍ ഓഫിസര്‍ വിഷയത്തില്‍ തീരുമാനമെടുക്കെട്ട എന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്.
കേരളത്തിൽ േമയ് ഒന്നുമുതൽ നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ സംഭവങ്ങളുമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.