Representational Image

നെടുങ്കണ്ടത്ത് തോട്ട പൊട്ടി തെറിച്ച് ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോനു ഗുരുതരമായി പരിക്കേറ്റു.

രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.

കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. ജയ്മോനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    
News Summary - One person died in a explosion at Nedumkandam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.