സണ്ണുമില്ല..റൈസുമില്ല, ഹൈദരാബാദിന് തുടർച്ചയായ നാലാം തോൽവി; ഗില്ലിന് അർധ സെഞ്ച്വറി, ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

'സണ്ണുമില്ല..റൈസുമില്ല', ഹൈദരാബാദിന് തുടർച്ചയായ നാലാം തോൽവി; ഗില്ലിന് അർധ സെഞ്ച്വറി, ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

ഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് അനായാസ ജയം. ഏഴു വിക്കറ്റിനാണ് ആതിഥേയരെ തകർത്തത്. ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ തുടർച്ചയായ നാലാം തോൽവിയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

43 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലിന്റെയും 29 പന്തിൽ 49 റൺസെടുത്ത വാഷ്ങ്ടൺ സുന്ദറിന്റെയും 16 പന്തിൽ പുറത്താകാതെ 35 റൺസെടുത്ത റൂഥർഫോഡിന്റെയും പ്രകടനമാണ് അനായാസ ജയം സമ്മാനിച്ചത്. സായ് സുദർശൻ അഞ്ചും ജോസ് ബട്ട്ലർ റൺസൊന്നും എടുക്കാതെയും പുറത്തായി.

നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൺറൈസേഴ്സ് ബാറ്റർമാരെ പിടിച്ച് കെട്ടിയത്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. അപകടകാരികളായ ട്രാവിസ് ഹെഡിനെയും (8), അഭിഷേക് ശർമയെയും (18) സിറാജ് വേഗം പറഞ്ഞയച്ചു.

ഇശാൻ കിഷനെയും (17) വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും സൺറൈസേഴ്സിനെ പ്രതിരോധിത്തിലാക്കി. തുടർന്ന് നിതീഷ് കുമാർ റെഡിയും ഹെൻറിച്ച് ക്ലാസനും ചേർന്ന് ടീമിനെ കരകയറ്റി സ്കോർ നൂറ് കടത്തി. 19 പന്തിൽ 27 റൺസെടുത്ത ക്ലാസനെയും 34 പന്തിൽ 31 റൺസെടുത്ത നിതീഷിനെയും പുറത്തായി സായ് കിഷോർ കൂട്ടുകെട്ട് പൊളിച്ചു. അനികെത് വർമയെയും (18) സിമർജീത് സിങ്ങിനെയും (0) രണ്ടു പന്തുകൾക്കിടയിൽ പറഞ്ഞയച്ച് സിറാജ് വിക്കറ്റ് നേട്ടം നാലാക്കി ഉയർത്തി. നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്താണ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയത്.

കാമിന്ദു മെൻഡിസ് ഒരു റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച നായകൻ പാറ്റ് കമിൻസിന്റെ ഇന്നിങ്സാണ് (9 പന്തിൽ 22) ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രണ്ട് പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ, സായ് കിഷോർ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - sunrisers hyderabad vs gujarat titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.