വാഷിങ്ടൺ: ആരോഗ്യ തട്ടിപ്പ് നടത്തിയതിന് മൂന്ന് ഇന്ത്യൻ അേമരിക്കൻ ഡോക്ടർമാരെ പെൻസിൽവാനിയയിൽ നിന്ന് പിടികൂടി. ഡോ. കൃഷ്ണകുമാർ അഗർവാൾ (73), ഡോ. മധു അഗർവാൾ(68), ഡോ. പാർത്ഥ് ഭാരിൽ(69) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നിന് അടിമയായവർക്ക് ചികിത്സക്കായി നൽകുന്ന ബ്യുപർനോർഫിൻ എന്ന മരുന്ന് അനധികൃതമായി വിതരണം ചെയ്തുവെന്നതാണ് മൂവർക്കുമെതിരായ കുറ്റം. മൂവരും ലഹരിക്കടിമയായവരെ ചികിത്സിക്കുന്ന ഡോക്ടർമാരാണ്. ഇവർ പെൻസിൽവാനിയയിലും വെസ്റ്റ് വിർജിനിയയിലും മയക്കുമരുന്ന് വിമുത്ക ചികിത്സയും നടത്തുന്നുണ്ട്.
ഇൗ ഡോക്ടർമാർ വിവിധ ഇടങ്ങളിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ച് അനധികൃതമായി ബ്യുപർനോർഫിന് കുറിപ്പടി നൽകി. കൂടാതെ ബ്യുപർനോഫിൻ അനധികൃതമായി വിതരണം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തിെയന്ന കുറ്റവും മൂവർക്കുമെതിെര ചുമത്തിയിട്ടുണ്ട്. മരുന്നിെൻറ വില മറച്ചുവെക്കുന്നതിനായി വ്യാജബില്ലുണ്ടാക്കിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.
ഡോ. ചെറിയാൻ ജോൺ, ഡോ. മൈക്കൽ ബമ്മർ എന്നിവർക്കെതിെരയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്. ഷെഡ്യൂൾഡ് lll യിൽ ഉൾപ്പെട്ട നിയന്ത്രിത മരുന്നുകൾ അനധികൃത വിതരണം നടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം തടവും 25,000 യു.എസ്. ഡോളർ പിഴയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.