മെൽബൺ: ഇന്ത്യൻ വ്യവസായ ഭീമൻ അദാനി ഗ്രൂപ്പിെൻറ പങ്കാളിത്തത്തിൽ രാജ്യത്ത് നിർമിക്കുന്ന കൽക്കരി പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണത്തിന് ധനസഹായം നൽകില്ലെന്ന് ആസ്ട്രേലിയൻ സർക്കാർ. ക്യൂൻസ്ലാൻറിൽ അദാനിയുടെ നേതൃത്വത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനിയാണ് നിർമിക്കാനൊരുങ്ങുന്നത്. ഖനിയെയും അബോട്ട് പോയൻറ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകില്ലെന്നാണ് ആസ്ട്രേലിയൻ സർക്കാർ അറിയിച്ചത്. സർക്കാരിെൻറ തീരുമാനം അദാനിഗ്രൂപ്പിന് തിരിച്ചടിയായി. പദ്ധതിക്കെതിരെ രാജ്യത്തെ വ്യവസായികൾ രംഗത്തുവന്നിരുന്നു.
1650 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന കാർമൈക്കൽ കൽക്കരി ഖനിയിൽനിന്ന് തുറമുഖത്തെ റെയിൽ വഴി ബന്ധിപ്പിക്കുന്ന പ്രോജക്ടിനാണ് 90 കോടി ഡോളർ വായ്പയായി ആവശ്യപ്പെട്ടത്. സ്വകാര്യ ആവശ്യത്തിന് ലോൺ അനുവദിക്കാനാവില്ലെന്ന് ആസ്ട്രേലിയൻ മന്ത്രി കാരെൻ ആൻഡ്രൂസ് അറിയിച്ചു. അദാനിയുടെ ഖനിക്കുള്ള എല്ലാ അനുമതികളും നൽകിയതാണെന്നും ഇത് വെറും സാമ്പത്തികമായ പ്രശ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയയിൽ നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള കാർമൈക്കൽ പ്രോജക്ട് പരിസ്ഥിതി വാദികളുടെയും സംഘടനകളുടെയും ശക്തമായ എതിർപ്പിലൂടെയാണ് പൂർത്തിയാക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.