ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയിൽ എയർ ഇന്ത്യയെ ലോകോത്ത വിമാന കമ്പനിയാക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ. എയർ ഇന്ത്യ ടാറ്റക്ക് കൈമാറുമെന്ന കേന്ദ്രസർക്കാറിന്‍റെ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റക്ക് ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ചരിത്രമുഹൂർത്തമാണ്. രാജ്യത്തിന്‍റെ ഔദ്യോഗിക എയർലൈൻ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈയൊരു അവസരത്തിൽ ഇന്ത്യൻ വ്യോമയാനമേഖലയുടെ അതികായനായ ജെ.ആർ.ഡി ടാറ്റക്ക് ആദരമർപ്പിക്കുകയാണെന്നും എൻ.ചന്ദ്രശേഖരൻ പറഞ്ഞു.
68 വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് എത്തുന്നത്. 1932ൽ ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ടാറ്റ എയർലൈൻസാണ് പിന്നീട് ദേശസാൽക്കരണം നടന്നപ്പോൾ എയർ ഇന്ത്യയായി പരിണമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.