ന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വരുന്നതോടെ ഒരു സംസ്ഥാനത്ത് മാത്രം പ്രവർത്തിക്കുന്ന ചെറുകിട കമ്പനികൾ പ്രതിവർഷം അവരുടെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച് 37 റിേട്ടണുകൾ സമർപ്പിക്കണം. നിലവിൽ 13 റിേട്ടണുകൾ സമർപ്പിക്കേണ്ട സ്ഥാനത്താണിത്. ഇത് ചെറുകിട കമ്പനികൾക്ക് ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്നാൽ, ജി.എസ്.ടി നിലവിൽ വരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ ധനകാര്യ വിദഗ്ധരും, ബാങ്കിങ് മേഖലയും രാജ്യം മുഴുവൻ ഏകീകൃത നികുതി എന്നതിനെ സ്വാഗതം ചെയ്യുകയാണ്. ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും ഒറ്റ നികുതി സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നാണ് ഇവരുടെ പക്ഷം.
ജി.എസ്.ടി വരുന്നതോടെ റിേട്ടണുകൾ സമർപ്പിക്കേണ്ടത് പൂർണമായും ഒാൺലൈനിലാണ്. എല്ലാ കമ്പനികളും പ്രതിമാസം അവരുടെ വരവ് ചെലവ് കണക്കുകൾ സർക്കാറിന് നൽകണം. ഇത് കൂടാതെ വർഷാവസാനത്തിൽ ഒരു റിേട്ടൺ കൂടി സമർപ്പിക്കേണ്ടി വരും. ഇത്തരത്തിൽ 37 റിേട്ടണുകളാണ് ഒരു വർഷം സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.