മുംബൈ: ജൂലൈയിൽ ജി.എസ്.ടി നിലവിൽ വരുന്നതോടെ ഇൻഷൂറൻസ് പ്രീമിയവും ബാങ്ക് ചാർജുകളും ഉയരുമെന്ന് റിപ്പോർട്ട്. നിലവിൽ ഇൻഷൂറൻസ് പ്രീമിയത്തിനും വിവിധ ബാങ്ക് ഇടപാടുകൾക്കും ചുമത്തുന്ന സേവന നികുതി 15 ശതമാനമാണ്. ജി.എസ്.ടിയിൽ ഇത് 18 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ഇവയുടെ നിരക്കുകകൾ വർധിക്കാൻ കാരണം.
ടേം ഇൻഷൂറൻസ്, യുലിപ്സ്, എൻഡോവ്മെൻറ് എന്നീ ഇൻഷൂറൻസ് പ്രീമിയം വിഭാഗത്തിലെല്ലാം അധിക നികുതി ഉണ്ടാവുമെന്നാണ് സൂചന. ഇത് വിവിധ പ്ലാനുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
സമാനമാണ് ബാങ്ക് ഇടപാടുകളുടെയും കാര്യം. വിവിധ ബാങ്ക് ഇടപാടുകൾക്ക് ചുമത്തുന്ന സേവന നികുതിയിലാണ് വർധനയുണ്ടാവുക. ഇൗയടുത്താണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.െഎ ബാങ്ക് ഇടപാടുകൾക്കുള്ള സർവീസ് ചാർജ് വർധിപ്പിച്ചത്. ജി.എസ്.ടിയിലൂടെ ഇത് വീണ്ടും വർധിച്ചാൽ സാധാരണക്കാർക്ക് അത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.