പത്തുവയസുകാരിയെ പീഡിപ്പിച്ച 41കാരന് 142 വര്‍ഷം കഠിനതടവ് ശിക്ഷ

പത്തനംതിട്ട: പത്തുവയസുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസില്‍ കവിയൂർ സ്വദേശിക്ക് റെക്കോര്‍ഡ് ശിക്ഷ വിധിച്ച്‌ പത്തനംതിട്ട പോക്സോ കോടതി. കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ പി.ആര്‍. ആനന്ദനെ (41)യാണ് 142 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും അടക്കണം. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി 1(പ്രിന്‍സിപ്പല്‍ പോക്സോ കോടതി) ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച്‌ 60 വര്‍ഷം അനുഭവിച്ചാല്‍ മതി. തിരുവല്ല പൊലീസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 20ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

2020 മുതലാണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ ചോദിച്ചപ്പോഴാണ് കുട്ടി അതിക്രൂരമായ പീഡനവിവരങ്ങള്‍ പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. സാക്ഷിമൊഴികളുടെയും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. 

Tags:    
News Summary - A 41-year-old man who molested a ten-year-old girl was sentenced to 142 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.