തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം പെരുമറ്റത്ത് മാളിയേക്കൽ താഴത്ത് വീട്ടിൽ സുബിൻ സെയ്തുമുഹമ്മദിനെയാണ് (37) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ഡിസംബർ 17ന് രാത്രി തൊടുപുഴ മണവാട്ടി ഓട്ടോസിലെ ജീവനക്കാരനെ ആറു പേരോടൊപ്പം സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി തടങ്കലിൽവെച്ച് ഇരുമ്പുകട്ടക്ക് ഇടിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിയാണ് സുബിൻ.
ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ ജാമ്യത്തിലിറക്കിയ രണ്ടുപേർക്ക് രണ്ട് ലക്ഷത്തോളം രൂപ പിഴ ചുമത്താൻ തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു.
ഇതിനിടെയാണ് പ്രതിയെ കോതമംഗലം ബസ്സ്റ്റാൻഡിൽ വെച്ച് തൊടുപുഴ അഡീഷനൽ എസ്.ഐ ജയിംസ് ആന്റണിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.