വിദ്വേഷ മുദ്രാവാക്യം: രണ്ട് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്റ്റിൽ

തലശ്ശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ നടന്ന യുവമോർച്ച റാലിയിൽ മത വിദ്വേഷമുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ കൂടി അറസ്റ്റിൽ. മാലൂർ തോലമ്പ്ര ചന്ത്രോത്ത് ഹൗസിൽ പി. സജിൻ (46), തോലമ്പ്ര രമ്യ നിവാസിൽ രാഹുൽ (32) എന്നിവരാണ് തിങ്കളാഴ്ച്ച അറസ്റ്റിലായത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിൻ (28), ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ എന്ന ടുട്ടു (30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത് (26), കണ്ണവം കരീച്ചാൽ ഹൗസിൽ വി.വി. ശരത് (25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് (26), തോലമ്പ്രയിലെ ചെമ്മരൻ കൃഷ്ണസദസിൽ സി. രജീഷ് (30) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് തലശ്ശേരിയിൽ സംഘടിപ്പിച്ച ജില്ല റാലിയിൽ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് 25 പേർക്കെതിരെയാണ് കേസ്. ഈ സംഭവത്തിന് ശേഷം നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തിയ കേസിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിലായിരുന്നു. ഈ സംഭവത്തിൽ 250 പേർക്കെതിരെയാണ് കേസ്.

Tags:    
News Summary - Hate speech: Two more BJP activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.