പോക്സോ: യുവാവിന് ഇരട്ട ജീവപര്യന്തം

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയക്കര അറുകര സ്വദേശി കെ.ജി. ഷിബുവിനെയാണ് (40) ശിക്ഷിച്ചത്. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ 2014 ജനുവരിയിലും ഒക്ടോബറിലുമാണ് പീഡിപ്പിച്ചത്.

തുടർന്ന് പെൺകുട്ടി അധ്യാപികമാരോട് വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം പരാതി നൽകി ഷിബുവിനെതിരെ പോക്സോ കേസെടുക്കുകയുമായിരുന്നു. പെരിങ്ങോം സി.ഐയായിരുന്ന കെ. സുഷീർ, എസ്.ഐ പി.ബി. സജീവ് എന്നിവർ ചേർന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരിക്കായി സ്പെഷൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

Tags:    
News Summary - POCSO: Youth gets double life sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.