പോക്സോ കേസിൽ മാതാവടക്കം മൂന്നു പേർ പിടിയിൽ

ഗാന്ധിനഗർ (കോട്ടയം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേരെയും പെൺകുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടിൽ ഭാഗത്ത് ജയേഷ് ഭവനിൽ ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പാണ്ടൻ പ്രദീപ് എന്ന പ്രദീപ് (29) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജയേഷും പ്രണയം നടിച്ച് പ്രദീപും

കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയും കുടുംബവും താമസിക്കുന്നിടത്ത് പലപ്പോഴായി ജയേഷ് വരാറുണ്ടായിരുന്നു.

ഈ കാലയളവിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതിനിടയിൽ പ്രദീപ് പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കി. തുടര്‍ന്ന് മാതാവ് മകളെ പ്രദീപിന്‍റെ വീട്ടിൽ കൊണ്ടുചെന്നാക്കുകയും തുടർന്ന് പ്രദീപ് പെൺകുട്ടിയെ അവിടെ വെച്ച് പലതവണ പീഡിപ്പിക്കുകയും ചെയ്തു.

പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത് പെൺകുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. പ്രദീപിന് അയർക്കുന്നം, ഗാന്ധിനഗർ സ്റ്റേഷനുകളിലായി നിരവധി കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Three people including mother arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.