ന്യൂഡൽഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 65 സീറ്റിലും അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 ഇടത്തും ശിരോമണി അകാലിദൾ (സൻയുക്ത്) 17 സീറ്റിലും മത്സരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ. ഫെബ്രുവരി 20 ന് നടക്കുന്ന വോട്ടെടുപ്പിനായി മുന്നണിയുടെ സീറ്റ് വിഭജനം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ്, ശിരോമണി അകാലിദൾ നേതാവ് സുഖ്ദേവ് സിങ് ധിൻസ എന്നിവരുടെ സാന്നിധ്യത്തിൽ ബി.ജെ.പി ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം.
പഞ്ചബിനെ രാജ്യത്തെ നയിക്കേണ്ട സംസ്ഥാനം എന്ന് വാഴ്ത്തിക്കൊണ്ടായിരുന്നു നഡ്ഡയുടെ പ്രഖ്യാപനം. പ്രത്യേകിച്ച്, രാജ്യത്തിന്റെ പ്രതിരോധത്തിലും ഭക്ഷ്യസുരക്ഷയിലും പഞ്ചാബ് നേതാവാണ്.
ഇന്ന് പഞ്ചാബിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മികച്ച ഏകോപനത്തിനൊപ്പം ഇരട്ട എൻജിനുള്ള സർക്കാറും ആവശ്യമാണ് -നഡ്ഡ പറഞ്ഞു. ദേശീയ സുരക്ഷക്കും സംസ്ഥാന ക്ഷേമത്തിനുംവേണ്ടിയാണ് മൂന്ന് പാർട്ടികളും ഒരുമിച്ചതെന്ന് അമരീന്ദർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.