കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് മികച്ച പരിഗണന നല്കിയ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ പറഞ്ഞു. കല കുവൈത്ത് സംഘടിപ്പിച്ച 'ജനകീയ ബജറ്റും പ്രവാസികളും' വെബിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നിക്ഷേപകര്‍ക്ക് വന്‍തോതിലുള്ള നികുതിയിളവ് ഉള്‍പ്പെടെ നല്കി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാറുകള്‍ കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം ഇന്ത്യയിലേക്കെത്തിക്കുന്ന പ്രവാസികളെ ഒരുകാലത്തും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് എന്നും പ്രവാസികളോട് കേരളത്തിലെ ഇടതുപക്ഷ സർക്കാറുകള്‍ സ്വീകരിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് നോർക്ക വഴിയും പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതികളും അതിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിഹിതവും. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ എൻ. അജിത് കുമാർ, കേരള അസോസിയേഷൻ പ്രതിനിധി പ്രവീൺ നന്തിലത്ത്, ഐ.എം.സി.സി കുവൈത്ത് പ്രതിനിധി അബൂബക്കർ, ജനത കൾചറൽ സെൻറർ പ്രതിനിധി അബ്ദുൽ വഹാബ്, പ്രവാസി കേരള കോൺഗ്രസ് -എം പ്രതിനിധി അഡ്വ. സുബിൻ അറയ്ക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.