മയക്കുമരുന്നുമായി പത്തു പേർ പിടിയിൽ

കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി പത്തുപേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്മെൻറ് അറസ്റ്റുചെയ്തു. 3.5 കിലോഗ്രാം വ്യത്യസ്ത മരുന്നുകളും 1,000 ക്യാപ്റ്റഗൺ ഗുളികകളും 21 സ്ട്രിപ് സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇവരിൽനിന്ന് പിടികൂടി.

പിടികൂടിയ വസ്തുക്കൾ രാജ്യത്തേക്ക് കടത്തിയതാണെന്നും ദുരുപയോഗം ചെയ്യാനായി കൈവശംവെച്ചതായും പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്തൽ, വിൽപന, ഉപയോഗം എന്നിവക്കെതിരെ പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Ten people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.