മസ്കത്ത്: ഭരണതലത്തിലെ പുനർവിന്യാസവുമായി ബന്ധപ്പെട്ട് 28 രാജകീയ ഉത്തരവുകളാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ചൊവ്വാഴ്ച പുറത്തിറക്കിയത്. 10 മന്ത്രാലയങ്ങളെ ലയിപ്പിച്ച് പകുതിയാക്കി. ഇതോടൊപ്പം അഞ്ചു കൗൺസിലുകളും ഇല്ലാതാക്കി. വിദേശകാര്യം, ധനകാര്യമടക്കം വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. ഒമാൻ വിഷൻ 2040ൻെറ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഭരണതലത്തിലെ അഴിച്ചുപണിയെന്ന് ഗവൺമൻെറ് കമ്യൂണിക്കേഷൻസ് സൻെറർ (ജി.സി) അറിയിപ്പിൽ പറഞ്ഞു.
വിവിധ ഭരണവകുപ്പുകളുടെ ആവർത്തനം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇതോടൊപ്പം വിഷൻ 2040ൻെറ ഭാഗമായുള്ള ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും ഒാരോ വകുപ്പിനും കൃത്യമായി ക്രമീകരിച്ച് നൽകുകയും ലക്ഷ്യമാണെന്ന് ജി.സി റിപ്പോർട്ടിൽ പറയുന്നു. പൊതുബജറ്റിലെ ചെലവഴിക്കലിന് ആനുപാതികമായി സർക്കാർ പ്രവർത്തനത്തിൻെറ കാര്യക്ഷമത വർധിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും സുഗമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയും പുനർവിന്യാസത്തിൻെറ ലക്ഷ്യമാണ്. പുതിയ നടപടികൾ വഴി ഗവർണറേറ്റ് തലം കേന്ദ്രീകരിച്ചുള്ള വികസനത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ജി.സിയുടെ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.