ഒമാന്‍ എയര്‍ സൊഹാറിലേക്കുള്ള സര്‍വിസ് നിര്‍ത്തി

മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സൊഹാര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വിസ് നിര്‍ത്തലാക്കി. പ്രതീക്ഷിച്ച പ്രവര്‍ത്തനഫലം കൈവരിക്കാത്തതിനാല്‍ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുകയാണെന്ന് ഒമാന്‍ എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2014ലാണ് ഒമാന്‍ എയര്‍ സൊഹാറിലേക്ക് സര്‍വിസ് ആരംഭിച്ചത്. 
കുറഞ്ഞ യാത്രക്കാര്‍ മാത്രമാണ് മസ്കത്തില്‍നിന്ന് സൊഹാറിലേക്കുള്ള സര്‍വിസ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇതുവഴി സര്‍വിസ് അനാദായകരമായി. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികളും മറ്റുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കായി ആകര്‍ഷക പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വിസ് നിര്‍ത്തലാക്കുന്നത്. സര്‍വിസ് എന്ന് പുനരാരംഭിക്കുമെന്നത് പറയാനാകില്ളെന്നും ഒമാന്‍ എയര്‍ അറിയിച്ചു. 
എളുപ്പത്തില്‍ എത്താമെന്നതിനാല്‍ സൊഹാറില്‍നിന്നുള്ളവര്‍ റോഡുമാര്‍ഗമുള്ള യാത്രയെയാണ് ആശ്രയിക്കുന്നത്. പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് സൊഹാറില്‍നിന്ന് മസ്കത്തിലേക്ക് നിലവില്‍ എട്ടു പ്രതിദിന സര്‍വിസുകള്‍ നടത്തുന്നുണ്ട്. വിമാന യാത്രികര്‍ക്ക് മുവാസലാത്ത് സര്‍വിസുകളെ ആശ്രയിച്ച് എളുപ്പം വിമാനത്താവളത്തിലത്തൊന്‍ കഴിയുമെന്ന് ഒമാന്‍ എയര്‍ വക്താവ് അറിയിച്ചു. സൊഹാര്‍ സര്‍വിസ് നഷ്ടത്തിലാണെന്ന് ഒമാന്‍ എയര്‍ സി.ഒ.ഒ. അബ്ദുല്‍റഹ്മാന്‍ അല്‍ ബുസൈദി കഴിഞ്ഞ ജനുവരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ മാത്രമാണ് സര്‍വിസ് തുടരുന്നതെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. സൊഹാര്‍ തുറമുഖം, ഫ്രീസോണ്‍ എന്നിവയുടെ സാമീപ്യമുള്ളതിനാല്‍ വിമാനത്താവളത്തെ ചരക്കു കൈമാറ്റ കേന്ദ്രമായി വളര്‍ത്തിയെടുക്കാനാകുമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ആഴ്ചയില്‍ മൂന്നുവീതമായിരുന്ന സര്‍വിസുകള്‍ നിര്‍ത്തലാക്കിയത് സൊഹാര്‍ വിമാനത്താവള പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. സ്ഥിര ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍െറ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയാണ് കരാറുകാര്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.