മസ്കത്ത്: സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതം ഒമാൻ േചംബർ ഒാഫ് കോമേഴ്സ് വിലയിരുത്തുന്നു. ഇത് സംബന്ധമായ പ്രത്യേക റിപ്പോർട്ട് ഇൗ മാസം അവസാനത്തോടെ പുറത്തിറക്കും. ഇതോടൊന്നിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികൾ ചേംബർ ചർച്ച ചെയ്യും. വിശദമായ റിേപ്പാർട്ട് കോവിഡ് -19 സുപ്രീം കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ഇൗയാഴ്ചയോ അടുത്തയാഴ്ചയോ ആയി ഒമാനിലെ ബിസിനസ് സംരംഭകരുമായി ചേംബർ കൂടിക്കാഴ്ചകൾ നടത്തുമെന്ന് ബോർഡ് അംഗം അഹമദ് അൽ ഹൂത്തി പറഞ്ഞു. അതിനുശേഷം ഇൗ മാസം അവസാനത്തോടെ റിപ്പോർട്ട് തയാറാക്കും. തുടർന്ന് ഇത് സുപ്രീം കമ്മിറ്റിക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ കമ്പനികളും ഒരേ പ്രശ്നങ്ങളല്ല നേരിടുന്നത്. ഒാരോ മേഖലയും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
അതനുസരിച്ച് പരിഹാരങ്ങൾ കണ്ടെത്തേണ്ടതുമുണ്ട്. ഇൗ വിഷയത്തിൽ ഞങ്ങൾ ചില പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് സർക്കാറിെൻറ അംഗീകാരം ആവശ്യമാണ്.ഇതനുസരിച്ച് മുന്നോട്ടുപോവാൻ കഴിയും. മിക്ക കമ്പനികളും േനരിടുന്ന പ്രധാന പ്രശ്നം അവയുടെ വരുമാനം കുറഞ്ഞതാണ്. ചില കമ്പനികൾ മാനവ വിഭവശേഷി പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. നിരവധി കമ്പനികൾ വായ്പകൾ തിരിച്ചടക്കുന്നതിലുള്ള പ്രശ്നങ്ങളും കോർപേററ്റ് നികുതി അടവ് പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം കമ്പനികൾ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്. അതിനാൽ, ഇവരെ സഹായിക്കാൻ വായ്പകൾ നൽകാൻ ബാങ്കുകളെ സമീപിക്കും.
തൊഴിൽ പ്രശ്നങ്ങൾ േനരിടുന്ന കമ്പനികളെ സഹായിക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്യും. വായ്പ തിരിച്ചടക്കൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പലിശ രഹിത വായ്പകൾ നൽകാനുള്ള സംവിധാനമുണ്ടാക്കും.അതുവഴി ഇത്തരക്കാർക്ക് ഉടൻ ബിസിനസ് പുനരാരംഭിക്കാൻ കഴിയും. നികുതികളും ഫീസുകളും എങ്ങനെ അടക്കാൻ കഴിയുമെന്നതും നിരവധി കമ്പനികൾ നേരിടുന്ന പ്രശ്നമാണ്. നിലവിൽ ഇത്തരം പ്രശ്നങ്ങൾ ലോകത്തിെൻറ എല്ലാ രാജ്യങ്ങളും നേരിടുന്നതാണ്. അതിനാൽ, ഇത്തരം പരിഹാര നടപടികൾ നടപ്പാക്കാനും സമയമെടുക്കും. കാരണം സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കൽ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.