മസ്കത്ത്: ഒമാനിലെ വ്യാപാര രംഗത്ത് ദശകങ്ങളുടെ പാരമ്പര്യമുള്ള നദാ ഹാപ്പിനെസ് ഗ്രൂപ് തങ്ങളുടെ ഉപ ബ്രാന്റായ ജാഫിയാൻ ഫുഡ്സ് ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിച്ചു. മസ്കത്തിലെ ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ വിശിഷ്ട് വ്യക്തികളുടെ സാന്നിധ്യത്തിൽ മത്ര വിലായത്ത് പ്രതിനിധി ഹസൻ ബിൻ ലവാത്തി ജാഫിയാൻ ഫുഡ്സിന്റെ ഔദ്യോഗിക ലോഞ്ചിങ് നിർവഹിച്ചത്. ഗുണമേൻമയുള്ള സ്പൈസസ്, പൾസസ്, ഗ്രൈൻസ്, നട്ട്സ്, ഡ്രൈ ഫ്രൂട്സ്, കോഫി മുതലായ ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകരിൽനിന്ന് നേരിട്ട് ശേഖരിച്ച് ഒമാനിലെ തങ്ങളുടെ ഫാക്ടറിയിലെത്തിച്ച് പ്രോസസ് ചെയ്യും.
തുടർന്ന് ബിടുബി ആയി വിപണനം നടത്തുകയാണ് ജാഫിയാൻ ബ്രാന്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. മികച്ച ക്വാളിറ്റിയിൽ ലക്ഷ്വറി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ജാഫിയാൻ എന്ന ബ്രാന്റിന്റെ ആലോചനയിൽ ആദ്യമേ ഉണ്ടായിരുന്നത്. ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾക്ക് വലിയ വില എന്ന ചിന്ത മാറ്റുക കൂടിയാണ് ലക്ഷ്യമെന്നും ഭാവിയിൽ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കു കൂടി ജാഫിയാൻ ഫുഡ്സ് വ്യാപിപ്പിക്കുന്നതിന്റെ ചുവടുവെപ്പാണ് ഇതെന്നും ഉടമകൾ പറഞ്ഞു.
കമ്പനിയുടെ 15ാം വാർഷികത്തിന്റെ ഭാഗമായി പുതിയ ഉൽപന്നങ്ങളുമായി ഉപഭോക്താക്കളുടെ മുന്നിലേക്കെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നദാ ഹാപ്പിനെസ് ഗ്രൂപ് ചെയർമാൻ അബ്ദുൽ സലാം പറഞ്ഞു. പ്രീമിയം ക്വാളിറ്റിയിൽ ഫുഡ്സ്റ്റഫ് ഉൽപന്നങ്ങൾ ഉപഭോക്താക്കളിലേക്ക് ബിടുബി അടിസ്ഥാനത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സീസൺ നോക്കിയാണ് ഓരോരജ്യങ്ങളിൽനിന്നും ഉൽപന്നങ്ങൾ എടുക്കുന്നതെന്നും ഇത് ലാബിലെ പരിശോധനക്കുശേഷം ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും നദാ ഹാപ്പിനെസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ആഷിഫ് പറഞ്ഞു. ലോകത്തിലെ മികച്ച ഫാക്ടറികൾ സന്ദർശിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതിനുശേഷമാണ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിട്ടുള്ളതെന്ന് ജാഫിയാൻ ഫുഡ്സ് ഡയറക്ടർ മുഹമ്മദ് ജുനൈദ് പറഞ്ഞു. മസ്ക്കത്തിലെ ഗ്രാൻഡ് മാളിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.