അമീമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്

മസ്കത്തിൽ വീണ്ടും ക്രിക്കറ്റാരവം

മസ്കത്ത്: അമീമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് വീണ്ടും ക്രിക്കറ്റ് ആരവങ്ങൾക്ക് വേദിയാകുന്നു. എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.

ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങളിലെ എ ടീമുകളും അസോസിയേറ്റഡ് രാഷ്ട്രങ്ങളിൽനിന്ന് ഈ വർഷം നടന്ന പ്രീമിയർ കപ്പ് ടൂർണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ യു.എ.ഇ, ഒമാൻ, ഹോങ്കോങ് എന്നീ ടീമുകളുമാണ് എമേജിങ് ഏഷ്യ കപ്പിൽ മാറ്റുരക്കുന്നത്. ഈ മാസം18ന് ഉച്ച തിരിഞ്ഞ് ഒരു മണിക്ക് തുടങ്ങുന്ന ബംഗ്ലാദേശ് ഹോങ്കോങ് മത്സരത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് 27ന് വൈകുന്നേരം 5.30ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.

ഗ്രൂപ് എ യിൽ ശ്രീലങ്ക എ, ബംഗ്ലാദേശ് എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നീ ടീമുകളും ഗ്രൂപ് ബിയിൽ ഇന്ത്യ എ, പാക്കിസ്താൻ എ, ഒമാൻ, യു.എ.ഇ ടീമുകളുമാണ് സെമി ഫൈനലിലെത്താൻ മത്സരിക്കുന്നത്. ഗ്രൂപ് എ യിലെ ചാമ്പ്യന്മാരും ഗ്രൂപ് ബി യിലെ രണ്ടാം സ്ഥാനക്കാരും തമ്മിൽ 25 ന് ഒരു മണിക്ക് ആദ്യ സെമിയും, അന്നുതന്നെ വൈകുന്നേരം 5.30 ന് ഗ്രൂപ് എ യിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ് ബി യിലെ ചാമ്പ്യന്മാരുമായി രണ്ടാം സെമിയും നടക്കും.

27 ന് വൈകുന്നേരം 5.30 നാണ് ഫൈനൽ. വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരത്തിൽ ബംഗ്ലാദേശ് എ ടീം ഹോംങ്കോങിനെ നേരിടും. വൈകീട്ട് 5.30ന് ശ്രീലങ്ക എ ടീം അഫ്ഗാനിസ്താന്‍ എ ടീമുമായി ഏറ്റുമുട്ടും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒമാന്‍ യു.എ.ഇയിയെ നേരിടും. വൈകുന്നേരം 5.30നാണ് ഇന്ത്യ എ പാകിസ്താന്‍ എ ടീമുകളുടെ പോരാട്ടം.

Tags:    
News Summary - Asia Cup 2024 Twenty20 Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-17 06:25 GMT