ന്യൂനമർദം; മഴക്ക് സാധ്യത

മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകീട്ട്മുതൽ വ്യാഴാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. മഴക്കൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു.

മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച ഭാഗിക മേഘാവൃതമായിരുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - weather forecast oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.