ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ നടന്ന ഒമാൻ-ജപ്പാൻ ലോകകപ്പ് ഫുട്ബാൾ യോഗ്യത
മത്സരത്തിൽനിന്ന്
മസ്കത്ത്: ലോകകപ്പ് ഫുടുബാൾ യോഗ്യതയുടെ നിർണായക മത്സരത്തിൽ ഒമാന്‍ തോൽവി. ബോഷറിലെ സുൽത്താൻ ഖാബൂസ് ബിൻ സയീദ് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ ജപ്പാനോട് ഏകപക്ഷീയമായ ഒരുഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ ഒമാെൻറ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. 81ാം മിനിറ്റിൽ ജൂനിയേട്ടായാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ആക്രമിച്ചുകളിച്ച ജപ്പാന് ടീം നിരവധി തവണയാണ് ഒമാന്‍ ഗോള്‍മുഖത്ത് ഭീതിസൃഷ്ടിച്ചത്. പ്രതിരോധത്തിലൂന്നിയായിരുന്നു ഒമാന്‍ കളിച്ചത്. ആറു മത്സരങ്ങളിൽനിന്ന് 12 പോയൻറുമായി ജപ്പാൻ ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 18 പോയൻറുള്ള സൗദി അറേബ്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. 11 പോയൻറുള്ള ആസ്ട്രേലിയ, ഏഴ് പോയൻറുമായി ഒമാൻ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.