വിമൻ ഇന്ത്യ സൗഹൃദ ഇഫ്താർ

വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ

പങ്കെടുത്തവർ

വിമൻ ഇന്ത്യ സൗഹൃദ ഇഫ്താർ

ദോഹ: വനിതകൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കുമായി സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിമൻ ഇന്ത്യ ഖത്തർ. ‘ഭൂമിയിലെ ജീവിതത്തിന് ആകാശത്തിന്റെ വെളിച്ചം’ എന്ന ജി.കെ എടത്തനാട്ടുകരയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ഓൺലൈനിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 ഓളം വനിതകളാണ് പങ്കെടുത്തത്. വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് എം. നസീമ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് റമദാൻ സന്ദേശം നൽകി.

വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ആത്മീയ ഉണർവിന്റെയും മഹത്തായ മാർഗമാണ് റമദാൻ. ഒരുമിച്ചു ജീവിച്ച്, പരസ്പരം മനസ്സിലാക്കി, സമാധാനത്തിന്റെയും സഹനത്തിന്റെയും ഒരു ലോകം ഉണ്ടാക്കുക എന്നതാണ് റമദാൻ പഠിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ശ്രീലേഖ ലിജു, ആൻജലീന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഹർഷ മോഹൻ കവിത ആലപിച്ചു. എക്സിക്യൂട്ടിവ് അംഗം ജഫ് ല ഹമീദുദ്ദീൻ നന്ദി പറഞ്ഞു. 

Tags:    
News Summary - women india souhrida iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.