പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജയപ്രകാശ് തൂവശ്ശേരിക്ക് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: മൂന്നര പതിറ്റാണ്ട് കാലം നീണ്ടുനിന്ന പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജയപ്രകാശ് തൂവശ്ശേരിക്ക് സുഹൃത്തുക്കൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. 'റിയ' അംഗമായ ജയപ്രകാശ് 'നോക്കിയ' കമ്പനിയിൽ 23 വർഷമായി ജോലി ചെയ്യുകയായിരുന്നു. മഞ്ചേരി വള്ളിക്കാപറ്റ പൂങ്കുടിമനയാണ് സ്വദേശം. ഭാര്യ സുനിതയും മെക്കാനിക്കൽ എഞ്ചിനീയറായ ജിതിൻ, ബി.കോമിന് പഠിക്കുന്ന നിധിൻ എന്നിവർ ചേർന്നതാണ് കുടുംബം.
ബത്ഹ 'ലുഹ'യിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ വിവിധ തുറകളിലുള്ള സുഹൃത്തുക്കൾ പങ്കെടുത്തു. യോഗത്തിൽ വിപിൻ കുമാർ സ്വാഗതം പറഞ്ഞു. ഹരീഷ് രാമചന്ദ്രൻ, വി പി ശശീന്ദ്രൻ എന്നിവർ ചേർന്ന് ഉപഹാര സമർപ്പണം നടത്തി. മധു, വാസുദേവൻ പിള്ള, ഷാജി നോക്കിയ, ഹരീഷ് കുമാർ, ഷംന ശശി, കവിത ഹരീഷ് , വിദ്യ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മോടി കൂട്ടാനായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ജയപ്രകാശ് തൂവശേരി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.