ജിദ്ദ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളിക്ക് സ്പോൺസർഷിപ് മാറ്റാൻ എട്ടു നിബന്ധനകൾ പാലിക്കണം. നവംബർ ആദ്യം സൗദി മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ പരിഷ്കരണ പദ്ധതിയുടെ വിശദാംശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്.
നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിൽ സ്ഥാപനത്തിലേക്ക് മാറുന്നതിനാണ് എട്ടു വ്യവസ്ഥകൾ മന്ത്രാലയം നിശ്ചയിച്ചത്. ഇതോടൊപ്പം പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മാറൽ സേവനം പ്രയോജനപ്പെടുത്താൻ അഞ്ചു വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്.
തൊഴിലാളിയെ ജോലിക്കെടുക്കാൻ പുതിയ തൊഴിലുടമ നാലു നിബന്ധനകൾ പാലിക്കണം. സ്പോൺസർഷിപ് സേവനം ലഭ്യമാകാൻ നിലവിലുള്ള ഫീസിൽ അധികം ഇൗടാക്കുകയുമില്ല. അത്തരം സ്ഥാപനങ്ങൾക്ക് ഇഷ്യൂ ചെയ്ത തൊഴിൽ വിസകളെ ഇത് ബാധിക്കുകയുമില്ല. നിലവിൽ പ്രാബല്യത്തിലുള്ള സംവിധാനത്തിന് അനുസൃതമായിരിക്കും നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.
1. രാജ്യത്തെ തൊഴിൽ നിയമത്തിന് വിധേയനായി തൊഴിൽ വിസയിൽ ജോലിചെയ്യുന്ന ആളായിരിക്കണം.
2. രാജ്യത്തേക്ക് പ്രവേശിച്ചശേഷം നിലവിലെ തൊഴിലുടമയുടെ കീഴിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം.
3. തൊഴിലുടമയും തൊഴിലാളിയും ഒപ്പുവെച്ച ഡിജിറ്റൽ ഡോക്യുമെേൻറഷൻ രീതിയിൽ തൊഴിൽ കരാറുണ്ടായിരിക്കണം.
4. മന്ത്രാലയത്തിെൻറ 'ഖിവ' പോർട്ടൽ വഴി പുതിയ തൊഴിലുടമ തൊഴിൽ അഭ്യർഥന നടത്തണം.
5. സേവനം അഭ്യർഥിച്ച് നിലവിലെ തൊഴിലുടമക്ക് അറിയിപ്പ് നൽകണം.
1. വിസ നേടാൻ തൊഴിലുടമയുടെ സ്ഥാപനത്തിന് നിയമാനുസൃത യോഗ്യതയുണ്ടായിരിക്കണം.
2. വേതന സംരക്ഷണ പദ്ധതി ചട്ടങ്ങൾ പാലിക്കണം.
3. തൊഴിൽ കരാർ, ഡിജിറ്റൽ ഡോക്യുമെേൻറഷൻ ചട്ടങ്ങൾ പാലിക്കണം.
4. സ്വയം വിലയിരുത്തൽ പ്രോഗ്രാം പാലിക്കണം.
1. തൊഴിലാളി രാജ്യത്ത് പ്രവേശിച്ചശേഷവും മൂന്നു മാസത്തിനുള്ളിൽ തൊഴിൽ കരാർ ഉണ്ടാക്കാതിരിക്കുക.
2. തുടർച്ചയായി മൂന്നുമാസം ശമ്പളം മുടങ്ങുക.
3. യാത്ര, തടവ്, മരണം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ തൊഴിലുടമ അപ്രത്യക്ഷമാകുക.
4. തൊഴിലാളിയുടെ വർക് പെർമിറ്റ് അല്ലെങ്കിൽ ഇഖാമ കാലാവധി തീരുക.
5. തൊഴിലുടമക്ക് ബിനാമി ഇടപാടുണ്ടെങ്കിൽ അക്കാര്യം തൊഴിലാളി അധികൃതർക്ക് പരാതി നൽകുക. തൊഴിലാളി ആ ബിനാമി ഇടപാടിൽ ഉൾപ്പെടാതിരിക്കുക.
6. തൊഴിലുടമക്ക് മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് തെളിയുക.
7. തൊഴിൽ തർക്കമുണ്ടായാൽ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും തൊഴിലുടമ കോടതിയിൽ ഹാജരാവാതിരിക്കുക.
8. സ്പോൺസർഷിപ് മാറ്റാൻ തൊഴിലുടമ തന്നെ അനുമതി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.