ജിദ്ദ: ജിദ്ദയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമുമായി ജിദ്ദയിലെ പ്രധാന കെ.എം.സി.സി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സൗദി നാഷനൽ സെക്രട്ടേറിയറ്റ് മെംബർമാർ, ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഞായറാഴ്ച രാത്രി സീസൺ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.
ഈ വർഷത്തെ ഹജ്ജ് സേവനങ്ങൾക്കുള്ള തയാറെടുപ്പുകൾ സംബന്ധിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. സംഘടന കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. കൂടുതൽ കാര്യക്ഷമത നേടാൻ വേണ്ട നടപടികൾക്ക് അദ്ദേഹം നിർദേശം നൽകി. മുസ്ലിം സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ഹദിയ'കാമ്പയിൻ വിജയിപ്പിക്കാനും ആഹ്വാനം ചെയ്തു.
പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തി. ഹ്രസ്വ സന്ദർശനത്തിനെത്തിയ പി.എം.എ. സലാം വെള്ളിയാഴ്ച നടക്കുന്ന പൊതുയോഗത്തിനുശേഷം നാട്ടിലേക്ക് മടങ്ങും. കൂടാതെ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. വി.പി. മുസ്തഫ, സി.കെ. അബ്ദുറസാഖ് മാസ്റ്റർ, അബ്ദുല്ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരക്കുളം, അബ്ദുൽ മജീദ് പുകയൂർ, ഉബൈദുല്ല തങ്ങൾ, ഉമർ അരിപ്രാമ്പ്ര, സീതി കൊളക്കാടൻ, അബ്ദുല്ലത്തീഫ് കാളരാന്തിരി, അബ്ദുറഹ്മാൻ, സാബിൽ മമ്പാട്, ശിഹാബ് തോട്ടോളി, സക്കീർ നാലകത്ത്, സക്കരിയ്യ കണ്ണൂർ, അബ്ദുല്ലത്തീഫ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.