ജിദ്ദ: തൊഴിലാളികളുടെ താമസ ഇടങ്ങളിൽ ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളുടെ എണ്ണം 798 കവിഞ്ഞു. തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയ 164 ലധികം സ്ഥലങ്ങൾ ഒഴിപ്പിച്ചതായി ജിദ്ദ മേയറുടെ ഉപദേഷ്ടാവ് എൻജി. മുഹമ്മദ് ഇബ്രാഹിം അൽ സഹ്റാനി പറഞ്ഞു.
നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചവർ തുടർ നടപടികൾ ഒഴിവാക്കാൻ എത്രയും വേഗം പിഴ അടച്ച് പദവി ശരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുടെ സ്ഥിതി പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.