ജിദ്ദ: സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങളിൽ പുതിയ രണ്ട് എണ്ണ, വാതക പാടങ്ങൾ കണ്ടെത്തിയതായി സൗദി ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. സൗദി അറേബ്യൻ ദേശീയ എണ്ണ കമ്പനി സൗദി ആരാംകോയാണ് പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തിയത്. അൽജൗഫ് മേഖലയിലാണ് 'ഹദ്ബത് ഹജ്റ'എന്ന പേരിലുള്ള വാതക നിക്ഷേപം കണ്ടെത്തിയത്. വടക്കൻ അതിർത്തി മേഖലയിലെ 'അബ്റക് തുലൂൽ'പാടം എണ്ണയും വാതകവും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
സകാക പട്ടണത്തോട് ചേർന്നാണ് 'ഹദ്ബത് ഹജ്റ'പാടം സ്ഥിതിചെയ്യുന്നത്. ധാരാളം വാതകശേഖരമുള്ള പാടമാണിത്. സ്ഥലത്തെ 'സാറ'റിസർവോയറിൽനിന്ന് പ്രതിദിനം ശരാശരി 16 ദശലക്ഷം ക്യൂബിക് അടി വാതകം 1944 ബർമീൽ കണ്ടൻസേറ്റിനൊപ്പം ഉൽപാദിപ്പിക്കാനാകും.
അറാർ പട്ടണത്തിെൻറ തെക്കുകിഴക്ക് 'അബ്റക് തുലുൽ'പാടത്തെ ശറൂറ റിസർവോയറിൽനിന്ന് 3189 ക്യുബിക് അടി പ്രീമിയം ലൈറ്റ് അറേബ്യൻ ഒായിലും ഏകദേശം 1.1 ദശലക്ഷം ഘനയടി വാതകവും പ്രതിദിനം ഉൽപാദിപ്പിക്കാനാകും. അതേ പാടത്തെ 'കവാറ'റിസർവോയറിൽനിന്ന് പ്രതിദിനം 2.4 ദശലക്ഷം ക്യുബിക് അടി ഗ്യാസും 49 ബർമീൽ കണ്ടൻസേറ്റും ഉൽപാദിപ്പിക്കാനാകും. രണ്ട് പാടങ്ങളിലെയും എണ്ണ, വാതകം അളവ് കണക്കാക്കുന്നതിനായി സൗദി ആരാംകോ കമ്പനിക്ക് കീഴിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഉൗർജ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.