കാണികളില്ലാത്ത അബൂദബി സ്റ്റേഡിയം. മത്സരത്തിന് തൊട്ടുമുമ്പുള്ള ചിത്രം
ദുബൈ: ദീപക് ചഹറിന് മേൽ രോഹിത് ശർമ നേടിയ ബൗണ്ടറിയോടെ ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസണ് അബൂദബിയിൽ കൊടിയേറി. താരസാന്നിധ്യംകൊണ്ടും പണക്കൊഴുപ്പുകൊണ്ടും ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗിനെ യു.എ.ഇ ഇരുകൈയും നീട്ടി സ്വീകരിച്ചു. അനിശ്ചിതാവസ്ഥയും ആശങ്കയും സൃഷ്ടിച്ച കാർമേഘങ്ങളെ കാറ്റിൽ പറത്തിയാണ് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ ഐ.പി.എല്ലിന് ടോസ് വീണത്.
രാജ്യാന്തര ക്രിക്കറ്റ് ടൂർണമെൻറുകളും കരീബിയൻ ലീഗും നടന്നെങ്കിലും ഐ.പി.എല്ലിെൻറ നടത്തിപ്പ് അത്ര എളുപ്പമായിരുന്നില്ല. എല്ലാ ക്രിക്കറ്റ് രാജ്യങ്ങളിൽനിന്നുമുള്ള താരങ്ങൾ പങ്കെടുക്കുന്നതിനാൽ മഹാമാരിയുടെ കാലത്ത് അപകടസാധ്യത കൂടുതലായിരുന്നു.എന്നാൽ, ബി.സി.സി.ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും യു.എ.ഇ ഭരണകൂടവും തയാറാക്കിയ കൃത്യമായ പദ്ധതികൾ വഴി താരങ്ങൾക്ക് സുരക്ഷയൊരുക്കുകയായിരുന്നു.
ചെന്നൈ ടീമിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായ വാർത്ത വന്നതോടെ ഐ.പി.എൽ നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഷെഡ്യൂൾ പ്രഖ്യാപിക്കാൻ വൈകിയതോടെ തീയതി മാറ്റുമെന്നും അഭ്യൂഹം പടർന്നു. ദുബൈയിൽ മാത്രമായി ചുരുക്കാനുള്ള ആലോചനകൾപോലും നടന്നു. എന്നാൽ, ഇതിനെ സമർഥമായി നേരിട്ട അധികൃതർ ടൂർണമെൻറ് നിശ്ചയിച്ചുറപ്പിച്ച സമയത്തു തന്നെ നടത്തുകയായിരുന്നു.
അബൂദബി സ്റ്റേഡിയത്തിൽ കളി നടക്കുേമ്പാൾ നഗരത്തിലെ ക്രിക്കറ്റ് ആരാധകർ നിരാശയിലായിരുന്നു. തൊട്ടടുത്ത് കളി നടന്നിട്ടും മൊബൈലിലോ ടി.വിയിലോ മത്സരം കാണേണ്ട അവസ്ഥയിലായിരുന്നു അവർ. ടീം അംഗങ്ങളും സ്റ്റാഫും ഉൾപ്പെടെ 200ൽ താഴെ ആളുകൾ മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുള്ളൂ. ബാൾ ബോയ്സ് ഇല്ലാത്തതിനാൽ ബൗണ്ടറി പോയ പന്തുകൾ താരങ്ങൾ തന്നെയാണ് എടുത്തത്. മുംബൈ ടീം ഒരു മാസമായി ഇവിടെയാണ് പരിശീലനം.ചെന്നൈ ടീം ദുബൈയിലെ പരിശീലനത്തിന് ശേഷമാണ് അബൂദബിയിൽ എത്തിയത്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.