ദാനിയ ഹസൻ
ഷാർജ: ഷാർജയുടെ ഉപനഗരവും ഗൾഫ് പ്രവാസത്തിെൻറ അടിത്തറയുമായ ഖോർഫക്കാനിൽനിന്നുള്ള പതിനാറുകാരിയായ ദാനിയ ഹസന് മികവിനുള്ള ശൈഖ ഫാത്തിമ ബിന്ത് മുബാറക് അവാർഡ്. മികച്ച അക്കാദമിക് പ്രകടനം, നേതൃത്വപരമായ കഴിവുകൾ, സാമൂഹിക, പാരിസ്ഥിതിക, ആഗോള പൗരത്വത്തിനുള്ള സംഭാവന എന്നിവ മുൻനിർത്തിയാണ് പുരസ്കാരം. ഈ അവാർഡ് പ്രചോദനമേകുന്നതാണെന്ന് ദാനിയ പറഞ്ഞു. മുമ്പ് ഈ ബഹുമതി ലഭിച്ച മറ്റു വിദ്യാർഥികളെക്കുറിച്ച് വായിച്ചതും അറിഞ്ഞതും എന്നെ പ്രചോദിപ്പിച്ചുവെന്നും ഫുജൈറയിലെ ജെംസ് വിൻചെസ്റ്റർ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിയായ ദാനിയ പറഞ്ഞു.
കായികതാരം കൂടിയായ ദാനിയക്ക് ഏറ്റവും ഇഷ്ടം നെറ്റ്ബാളാണ്. വിവിധ സ്കൂൾ സംരംഭങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും തുടർച്ചയായി പങ്കെടുക്കുന്നു. ജീവിതത്തിെൻറ എല്ലാ മേഖലകളിലും സ്ത്രീകൾ വരുന്നുണ്ടെന്നും അവരുടെ നേട്ടങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അതാണ് ഈ അവാർഡിെൻറ കരുത്തെന്നും ദാനിയ പറഞ്ഞു. അൽപം ദിശാബോധമുണ്ടെങ്കിൽ യുവജനങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയുമെന്ന് ദാനിയയുടെ പിതാവ് ഡോ. സയ്യിദ് ഹസൻ പറഞ്ഞു.
കോവിഡ് സാഹചര്യം മൂലം പുരസ്കാരമായ സ്വർണ മെഡലും സർട്ടിഫിക്കറ്റും ദാനിയക്ക് ഇപ്പോൾ ലഭിക്കില്ല. ആ സുപ്രധാന ദിനത്തിനായി കാത്തിരിക്കുകയാണെന്ന് ഖോർഫക്കാൻ നിവാസികൾ പറഞ്ഞു. മികവിനുള്ള ശൈഖ ഫാത്തിമ അവാർഡ് 2005ൽ ജെംസ് എജുക്കേഷൻ സ്ഥാപിച്ചതാണ്. രാഷ്ട്ര മാതാവായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിെൻറ കാഴ്ച്ചപ്പാടുകളും ജീവിതവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലോകത്തിനാകെ മാതൃകയാണ്. ഓരോ ജെംസ് സ്കൂളിലും ഒരു വിജയിക്ക് ഒരു വർഷത്തെ ട്യൂഷൻ ഫീസ് ഉൾക്കൊള്ളുന്ന സ്കോളർഷിപ്പ് ഈ അവാർഡിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.