ദുബൈ: യു.എ.ഇയിലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശവുമായി ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് നായകൻ വിരാട് കോഹ്ലി. ടീം അംഗങ്ങളുമായി നടത്തിയ ഓൺലൈനിൽ നടത്തിയ യോഗത്തിലാണ് അദ്ദേഹം ടീം അംഗങ്ങൾക്ക് മുന്നിറയിപ്പ് നൽകിയത്. ചെറിയൊരു വീഴ്ചപോലും ടൂർണെമൻറിനെ തകിടം മറിക്കും.
ബയോബബിൾ സുരക്ഷ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പ്രോട്ടോക്കോൾ ലംഘനം ഗൗരവമായാണ് കാണുന്നത്. ഇത് ശ്രദ്ധയിൽപെട്ടാൽ താരങ്ങളെ ഏഴ് ദിവസത്തെ ക്വാറൻറീനിലേക്ക് അയക്കും. പരിശോധന ഫലം നെഗറ്റീവായ ശേഷമെ ഇവരെ തിരിച്ച് ടീമിനൊപ്പം ചേരാൻ അനുവദിക്കുകയുള്ളൂ.
പ്രോട്ടോക്കോൾ ലംഘിക്കുന്നവർ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ ഞാൻ ഉൾപെടെ എല്ലാവരും തുല്യരാണ്. മുതിർന്ന താരങ്ങൾ ഇതിന് മാതൃക കാണിക്കണം. ദുബൈ നഗരം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിനായി ദുബൈയിലെത്തിയ കോഹ്ലി അടക്കമുള്ള ടീം അംഗങ്ങൾ ഹോട്ടലിൽ ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.