രാജ്യത്ത് ഇൻഫ്ലുവൻസ വ്യാപിക്കുന്നു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ...

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ലുവൻസ രോഗം വ്യാപിക്കുന്നു. നീണ്ട കാലം നിലനിൽക്കുന്ന ചുമയും അസുഖങ്ങളുമാണ് ലക്ഷണങ്ങൾ. പനിയും നിലക്കാത്ത ചുമയുമാണ് അധികപേരിലും കാണുന്നത്. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ​ബാധമൂലമുണ്ടാകുന്നതാണ്.

കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ വൈറസ് രാജ്യത്താകമാനം പടർന്നുപിടിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സാധാരണ ലക്ഷണങ്ങൾ :

  • ചുമ
  • ഓക്കാനം
  • ഛർദി
  • തൊണ്ടവേദന
  • ശരീരവേദന
  • വയറിളക്കം

പലപ്പോഴും ലക്ഷണങ്ങൾ കുറേ ദിവസം നീണ്ടു നിൽക്കും. ഇത്തരം ലക്ഷണങ്ങൾ കാണുന്നവർ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്നതിനെ കുറിച്ച് ഐ.സി.എം.ആർ നിർദേശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

പാലിക്കേണ്ടവ :

  • പതിവായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
  • മസ്ക് ധരിക്കുക, ആളുകൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
  • മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയായി മറച്ചു പിടിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • പനിയും ശരീരവേദനയു​മുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കാം

അരുതാത്തവ:

  • കൈകൊടുക്കുകയോ ദേഹത്തിൽ സ്പർശിക്കുകയോ ചെയ്യുന്ന തരത്തിലുള്ള അഭിവാദ്യങ്ങൾ ഒഴിവാക്കുക
  • പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക
  • സ്വയം ചികിത്സിക്കാതിരിക്കുക. ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക
  • മറ്റുള്ളവർക്ക് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക

എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിനെതിരെ ഐ.എം.എ രംഗത്തു വന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഒരാഴ്ച നീണ്ടു നിൽക്കും. ചുമ മൂന്നാഴ്ച വരെയും നീളാം.ലക്ഷണങ്ങഹക്കുള്ള മരുന്ന് മാത്രം നൽകിയാൽ മതിയെന്നും ബാക്ടീരിയൽ അണുബാധയില്ലാതെ ആന്റിബയോട്ടിക് നൽകരു​തെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.

Tags:    
News Summary - Flu Cases With Severe Symptoms Rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.