അടുത്ത വര്‍ഷത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കാണുന്ന രാഷ്ട്രീയ നീക്കം ഇതിനുപിന്നിലുണ്ടെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറയും ആം ആദ്മി പാര്‍ട്ടിയുടെയും ആരോപണം. ദേശഭക്തിയുടെ പേരിലും ജനസുരക്ഷക്ക് പ്രത്യേക ശ്രദ്ധ നല്‍കിയതിന്‍െറ പേരിലും യുദ്ധജ്വരമുണ്ടാക്കി വോട്ടു ചോദിക്കാനാണ് ബി.ജെ.പി-അകാലിദള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് അവര്‍ ആരോപിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന 10 കിലോമീറ്റര്‍ ഭാഗത്തെ ആറു ജില്ലകളില്‍ 1000ഓളം ഗ്രാമങ്ങളിലാണ് ഒഴിപ്പിക്കല്‍ നടന്നത്. 780 താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ തുറന്നു. ഇത്രയും ഭീമമായ കുടിയിറക്കലിന്‍െറ ആവശ്യമെന്തായിരുന്നുവെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
പാകിസ്താനുമായുള്ള സംഘര്‍ഷത്തിന്‍െറ പേരില്‍ ജമ്മു-കശ്മീരിലല്ലാതെ പഞ്ചാബിലോ ഗുജറാത്തിലോ പ്രശ്നമുണ്ടായിട്ടില്ല. ബഹുതല വേലികെട്ടല്‍ കഴിഞ്ഞ ശേഷം അതിര്‍ത്തി കടന്നുള്ള വെടിവെപ്പും ഒന്നര പതിറ്റാണ്ടിനിടയില്‍ നടന്നിട്ടില്ല. വെടിനിര്‍ത്തല്‍ ധാരണയും ഇവിടെ പ്രാബല്യത്തിലില്ല. ഫലത്തില്‍ ശാന്തമായ അതിര്‍ത്തിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.