മുംബൈ: മഹാരാഷ്ട്രയിലെ അംബേർനാഥിൽ 22കാരിയെ സുഹൃത്തുക്കൾ ബലാത്സംഗം ചെയ്ത് കൊന്നു. തിങ്കളാഴ്ചയാണ് സംഭവം. നാഗ്പൂർ സ്വദേശിയായ െഎ.ടി എഞ്ചിനീയറാണ് യുവതി. യുവതിയെ ബലാത്സംഗം െചയ്ത് കൊലപ്പെടുത്തിയ േശഷം മൃതദേഹം സ്യുട്ട്േകസിൽ ഒളിപ്പിച്ച് കർണാടകൻ അതിർത്തിയിലുള്ള ബൽഗാമിൽ ഉപേക്ഷിച്ചവെന്ന് െപാലീസ് പറയുന്നു.
നികിലേഷ് പാട്ടീൽ(24), അക്ഷയ് വലോഡെ(25) എന്നിവരാണ് പ്രതികൾ. ഇരുവരും പിന്നീട് രത്നഗിരി പൊലീസിനു മുമ്പാകെ കീഴടങ്ങി കുറ്റസമ്മതം നടത്തി. പ്രതികളും നാഗ്പൂർ സ്വദേശികളാണ്. മുംബൈയിശല െഎ.ടി കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. പ്രതികൾ യുവതിയെ ഫോണിൽ വിളിച്ച് ഞായറാഴ്ച പുണെയിൽ വച്ച് കാണാമെന്ന് സമ്മതിപ്പിച്ചാണ് കുറ്റകൃത്യം നടപ്പാക്കിയത്. രണ്ടു പ്രതികളും മറ്റൊരു സുഹൃത്ത് നിലേഷ് ഖൊബ്രഗഡും യുവതിെയ പുണെയിൽ വച്ച് കാണുകയും അക്ഷയിയുടെ അംബേർനാഥിെല വീട്ടിലേക്ക് ഒരുമിച്ചു പോവുകയുമായിരുന്നു. എന്നാൽ ചില ജോലി പൂർത്തിയാക്കാനുള്ളതിനാൽ നിലേഷ് െപെട്ടന്നു തന്നെ തിരിെക പോയി.
മറ്റു രണ്ടുപേർ പെൺകുട്ടിെയ ബലാത്സംഗം െചയ്തു. പൊലീസിൽ പരാതിപ്പെടുമെന്ന് െപൺകുട്ടി ഭീക്ഷണിപ്പെടുത്തിയതോടെ അവളെ കഴുത്തു െഞരിച്ച് കൊന്ന് സ്യൂട്ട്കേസിനുള്ളിലാക്കുകയായിരുന്നു.
ജോലി പൂർത്തീകരിച്ച് തിരിച്ചു വന്ന നിലേഷിനോട് ഗോവയിൽ പോകാനുെണ്ടന്ന് പറഞ്ഞ് മൂവരും സ്യൂട്ട്കേസുമെടുത്ത് യാത്ര തുടർന്നു. എന്നാൽ വഴിയിൽ സ്യൂട്ട്കേസ് ഉപേക്ഷിച്ചതോടെ നിലേഷ് കാരണമേന്വഷിച്ചു. കൂടെയുണ്ടായിരുന്ന െപൺകുട്ടി എവിെടയെന്നും അന്വേഷിച്ചു. തുടർന്ന് നിലേഷിനോട് ഇരുവരും സംഭവം വിവരിക്കുകയായിരുന്നു.
പ്രതികൾ ഉപേക്ഷിച്ച സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ് മോർട്ടം നടത്തി കുടംബത്തിന് വിട്ടുെകാടുത്തു. മഹാരാഷ്ട്ര, കർണാടക പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.