ജയ്പുർ: സചിൻ പൈലറ്റിനെ വ്യക്തിപരമായി കടന്നാക്രമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട്. സചിൻ ‘യൂസ്ലെസ്’ ആണെന്നും ചെറുപ്രായത്തിൽ സുപ്രധാന പദവികൾ ലഭിച്ചിട്ടും ബി.ജെ.പിയുമായി ചേർന്ന കോൺഗ്രസിനെ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്നും െഗഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ സചിനെ പേരെടുത്തു പറയാതെ ഹിന്ദിയിൽ ‘നികമ്മ’ (വിലകെട്ടവൻ), ‘നകര’ (അലസൻ) എന്നീ വാക്കുകൾ ഉപയോഗിച്ചായിരുന്നു െഗഹ്ലോട്ട് കുറ്റപ്പെടുത്തൽ. ജനങ്ങളെ തെരുവിലിറക്കാനാണ് അയാൾ ശ്രമിക്കുന്നത്.
ഞാനിവിടെ മുഖ്യമന്ത്രിയാണ്, പച്ചക്കറി വിൽക്കാൻ നിൽക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുമ്പ് അദ്ദേഹം എെൻറയും സഹപ്രവർത്തകനായിരുന്നു.
ചെറു പ്രായത്തിൽ തന്നെ രാജസ്ഥാെൻറ ഉപമുഖ്യമന്ത്രിപദവും പ്രദേശ് കോൺഗ്രസ് കമ്മിറ്റി(പി.സി.സി)യുടെ അധ്യക്ഷനെന്ന സുപ്രധാന സ്ഥാനവും പാർട്ടി നൽകി.
ഏഴു വർഷം ആ പദവിയിൽ തുടർന്നിട്ടും അയാൾ ഒന്നും ചെയ്തില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അദ്ദേഹത്തിനെതിരെ ആരും പരാതിപ്പെട്ടില്ല’ -െഗഹ്ലോട്ട് പറഞ്ഞു. കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സചിൻ നേരത്തെയും ഗൂഢാലോചന നടത്തിയിരുന്നു. ഇക്കാര്യം അന്ന് പറഞ്ഞപ്പോൾ ആരും വിശ്വാസത്തിലെടുത്തില്ല. നിഷ്കളങ്കമുഖമുള്ള അയാളുടെ ഭാഗത്തുനിന്ന് ഇത്തരെമാരു ചെയ്തി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.