35 പേര്‍ മരിച്ച അലീഗഢ് വിഷമദ്യ ദുരന്തം: മുഖ്യപ്രതിയെ ബി.ജെ.പി പുറത്താക്കി

ലഖ്‌നോ: 35 പേരുടെ ജീവന്‍ കവര്‍ന്ന അലീഗഢ് വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ഋഷി ശര്‍മയെ ബി.ജെ.പി പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഋഷിപാല്‍ സിങ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ചയാണ് ഋഷി ശര്‍മ അറസ്റ്റിലായത്. ഗര്‍മുക്തേശ്വറിലെ ഒരു ആശ്രമത്തില്‍ സന്യാസികള്‍ക്കിടയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും മദ്യമാഫിയയുടെ മുഴുവന്‍ ശൃംഖലയെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ വിവിധ ഗ്രാമങ്ങളില്‍ 35 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷവും ചില ഇരകള്‍ വിഷമദ്യം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ഗ്രാമങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - BJP Leader Rishi Sharma Accused in Hooch Tragedy Case Expelled From Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.