ന്യൂഡൽഹി: നൂതന സാേങ്കതികവിദ്യകൾ ഉപയോഗിച്ച് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും തീവ്രവാദപ്രവർത്തനവും ചെറുക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ഇസ്രായേലും ചർച്ച നടത്തി. ഭീകരവാദം നിയന്ത്രിക്കാൻ കൈെക്കാള്ളേണ്ട നടപടികളെക്കുറിച്ചും ഡൽഹിയിൽ സമാപിച്ച ഇന്ത്യ^ഇസ്രായേൽ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ചചെയ്തു.
മനുഷ്യരഹിത വിമാനം, സെൻസർ സംവിധാനം എന്നിവ അതിർത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. സെൻസർ സംവിധാനം ഇസ്രായേൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അസ്വാഭാവികമായ സംഭവങ്ങളുണ്ടായാൽ കൺട്രോൾ റൂമിൽ വിവരമറിയിക്കുന്ന രീതിയിലാണ് സംവിധാനം. അതിർത്തി സംരക്ഷണ സേനയുടെ ആധുനീകരണവും ചർച്ചചെയ്തു. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ ഡാനിയേൽ കാമറൂണിെൻറ നേതൃത്വത്തിലാണ് ഇസ്രായേൽ സംഘമെത്തിയത്.
ഇന്ത്യൻ സംഘത്തെ ആഭ്യന്തര അഡീഷനൽ സെക്രട്ടറി ടി.വി.എസ്.എൻ. പ്രസാദ് നയിച്ചു. 2016ലെ ഉറി ഭീകരാക്രമണത്തെ തുടർന്ന് അതിർത്തി സംരക്ഷണത്തിന് സഹായം നൽകാമെന്ന് ഇസ്രായേൽ ഇന്ത്യക്ക് വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.