ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ഇളക്കിവിടുന്നത് നടനും ഗായകനുമായ ദിൽജിത് ദോസഞ്ചും നടി പ്രിയങ്ക ചോപ്രയുമാണെന്ന കങ്കണയുടെ കുറ്റപ്പെടുത്തലുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ദിൽജിത് രംഗത്ത്. ഇരുവരും ട്വിറ്ററിൽ ഇതിെൻറ പേരിൽ കുറച്ചുദിവസമായി തുടരുന്ന വാക്പോരിനിടെ ദിൽജിത് നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
സംഘ്പരിവാർ സഹയാത്രികയായ നടി കങ്കണ, കർഷക സമരത്തിനെതിരെ തുടക്കം മുതൽ നിശിത വിമർശനങ്ങളാണ് അഴിച്ചുവിടുന്നത്. ഇതിനെ ശക്തമായി എതിർത്ത് ദിൽജിത്തും രംഗത്തെത്തിയതോടെയാണ് വാക്പോര് മൂർച്ഛിച്ചത്. പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണെന്നായിരുന്നു കങ്കണയുടെ ഒടുവിലത്തെ ആരോപണം. ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ കേസോ ഇവർ േനരിടുന്നുേണ്ടായെന്നും കങ്കണ ചോദിച്ചു.
ഇതിനാണ് തകർപ്പൻ മറുപടിയുമായി ദിൽജിത് രംഗത്തെത്തിയത്. ആരൊക്കെ ദേശസ്നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണക്ക് ആരാണ് നൽകിയതെന്നായിരുന്നു പഞ്ചാബി ഗായകെൻറ ചോദ്യം. 'അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ...പക്ഷേ, ഈ രാജ്യത്ത് ആരൊക്കെയാണ് ദേശസ്നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ് അവൾക്ക് അധികാരം നൽകിയത്? കർഷകരെ ദേശദ്രാഹികളെന്ന് വിളിക്കുന്നതിന് മുമ്പ് അൽപം ലജ്ജ ഉണ്ടാകുന്നത് നല്ലതാണ്' -ദിൽജിത് ട്വിറ്ററിൽ കുറിച്ചു. 30000ൽ അധികം പേരാണ് ഇത് ലൈക്ക് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.