ലഖ്നോ: പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ച് ക്രമസമാധാനം നശിപ്പിച്ചുവെന്നു കാട്ടി സൽമാൻ ഖാന്‍റെ 'അപരനെ' പൊലീസ് കസ്റ്റഡിയിലെടുത്തു. അസം അൻസാരി എന്നയാളെയാണ് ലഖ്നോ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാത്രി സ്ഥലത്തെ പ്രശസ്തമായ ക്ലോക്ക് ടവറിന് സമീപം അസം അൻസാരി വിഡിയോ ചിത്രീകരിച്ചിരുന്നു. ഇവിടെ നിരവധി ജനങ്ങളാണ് തടിച്ചുകൂടിയത്. തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടിലായ മറ്റ് യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അൻസാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമാധാന ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൽമാൻ ഖാന്‍റെ അപരനായി പ്രശസ്തിനേടിയ അസം അൻസാരിയുടെ യൂട്യൂബ് ചാനലിന് 1.67 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുണ്ട്. സൽമാൻ ഖാനെ അനുകരിച്ച് ലഖ്‌നോവിലെ തെരുവുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും ചിത്രീകരിക്കുന്ന റീലുകൾ ഇയാൾ ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.