ഭക്ഷണ ബില്ലുകളിൽ സർവിസ് ചാർജ് അടിച്ചേൽപിക്കരുത്-ഡൽഹി ഹൈകോടതി

ഭക്ഷണ ബില്ലുകളിൽ സർവിസ് ചാർജ് അടിച്ചേൽപിക്കരുത്-ഡൽഹി ഹൈകോടതി

ന്യൂഡൽഹി: റസ്റ്റാറന്റുകൾക്ക് ഭക്ഷണ ബില്ലുകളിൽ സർവിസ് ചാർജ് നിർബന്ധമായി ചേർക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈകോടതി. എന്നാൽ, ഉപഭോക്താക്കൾക്ക് സ്വമേധയാ സർവിസ് ചാർജ് നൽകാമെന്നും കോടതി വ്യക്തമാക്കി. നിർബന്ധിതമായി സർവിസ് ചാർജ് ഈടാക്കുന്നത് വിലക്കുന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാർഗനിർദേശങ്ങൾ ചോദ്യംചെയ്ത് റസ്റ്റാറന്റുകളുടെ രണ്ട് അസോസിയേഷനുകൾ നൽകിയ ഹരജികൾ തള്ളിയാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ ഉത്തരവ്. നിർബന്ധമായി സർവിസ് ചാർജ് ഈടാക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണ്. ഉപഭോക്താക്കൾക്ക് സ്വമേധയാ ടിപ്പ് നൽകുന്നതിന് വിലക്കില്ല. നിർബന്ധമായി ബില്ലിൽ ഈടാക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ജി.എസ്.ടി പോലെ ചുമത്തിയതാണെന്ന തോന്നലുണ്ടാക്കുമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - Service charge should not be imposed on food bills: Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.