ന്യൂഡൽഹി: ഇന്ത്യ-ചൈന എട്ടാം റൗണ്ട് സൈനിക-നയതന്ത്രതല ചർച്ച അടുത്തയാഴ്ച നടക്കും. ശൈത്യകാലത്തിന് മുന്നോടിയായി യഥാർഥ നിയന്ത്രണ രേഖയിലെ സൈന്യത്തിെൻറ പിന്മാറ്റത്തെ കുറിച്ച് ചർച്ചയുണ്ടാകുമെന്നാണ്ണ റിപ്പോർട്ട്.
മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ പ്രകാരം തർക്കസ്ഥലങ്ങളെ സംബന്ധിച്ച് പ്രമേയമുണ്ടാകാൻ സാധ്യതയില്ലെങ്കിലും ഇനിയൊരു പ്രശ്നമുണ്ടാകുന്നത് ഒഴിവാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുമെന്നാണ് സൂചന.
ഇരു രാജ്യങ്ങളും ആയുധധാരികളായ സൈനികരേയും ആയുധ യൂനിറ്റുകളേയും ആദ്യം പിൻവലിക്കണമെന്നാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആവശ്യം. ഗാൽവൻ സംഘർഷങ്ങളെ തുടർന്ന് യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ചൈനയും ഇവിടെ സൈനിക വിന്യാസം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.