ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സുരക്ഷസേനയും തീവ്രവാദികളുമായുണ്ടായ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ്, ബാരാമുല്ല ജില്ലകളിലാണ് ബുധനാഴ്ച ഏറ്റുമുട്ടലുകള്‍ നടന്നത്. അനന്ത്നാഗ് ജില്ലയിലെ ബീവരയില്‍ സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ തീവ്രവാദി കൊല്ലപ്പെട്ടു.
ബാസിത് അഹ്മദ് ദര്‍ എന്നയാളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. അടുത്ത കാലത്താണ് ബാസിത് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബാരാമുല്ല ജില്ലയിലെ ബൊമായ് പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍, ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ അബൂബക്കര്‍ ആണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.