ശ്രീനഗർ: കശ്മീരിലെ യുവാക്കൾ ആയുധമെടുക്കുന്നത് എം.എൽ.എയോ എം.പിയോ മന്ത്രിയോ ആകാനല്ലെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് പ്രസിഡൻറുമായ ഫറൂഖ് അബ്ദുല്ല. ശ്രീനഗറിൽ നവാഇ സുവാഭയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കശ്മീരിലെ യുവാക്കൾ ത്യാഗപൂർവമായ ജീവിതം നയിക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. 1931 മുതലുള്ള അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ പോരാടുന്നത്. തങ്ങളുടെ തലമുറ വഞ്ചിക്കപ്പെട്ടു. കശ്മീർ ഭൂമിയുടെ ശരിയായ ഉടമസ്ഥർ തങ്ങളാെണന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.