ന്യൂഡൽഹി: ജയ്ഷായെ പ്രതിരോധിച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ. ജയ് ഷാ ബിസിനസിൽ അഴിമതി നടത്തിയിട്ടില്ലെന്ന് അമിത്ഷാ പറഞ്ഞു. കമ്പനിയുെട വരുമാനം ഒരുകോയെുണ്ടെന്ന് പറഞ്ഞാൽ ഒരു കോടി ലാഭമുണ്ടെന്നല്ല അർഥം. 80 കോടിയുടെ വരുമാനമുണ്ടായിരുന്നപ്പോഴും ഒന്നരക്കോടിയുടെ നഷ്ടമായിരുന്നു കമ്പനിക്ക്. വരുമാനത്തിന് പുറമെ ലാഭം ലഭിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടില്ല. എല്ലാ ഇടപാടുകളും ബാക്ക് അക്കൗണ്ടുകൾ മുഖാന്തിരമാണ് നടത്തിയതെന്നും അമിത് ഷാ പറഞ്ഞു. മകന് ഇൗടില്ലാതെ വായ്പ ലഭിച്ചുശവന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.
ജയ് ഷായുടെ കമ്പനിയായ ടെമ്പിൾ എൻറർപ്രൈസസ് അമിത്ഷായുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലാഭം കൊയ്തുവെന്ന വാർത്തകളോട് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അമിത്ഷാ. അമിത് ഷായുടെ മകൻ ജയ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്നാണു ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റ് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.