മുംബൈ: വിവാദ സന്യാസിനി പ്രജ്ഞ സിങ് ഠാകുർ മാലേഗാവ് സ്ഫോടനക്കേസിൽ ജാമ്യം നേടിയത് പരസഹാ യമില്ലാതെ നടക്കാൻപോലും കഴിയാത്ത ആരോഗ്യാവസ്ഥയുടെ പേരിൽ. സ്തനാർബുദ രോഗിയാണെന്ന ും രോഗം മൂർച്ഛിച്ച് ദുർബലയായതിനാൽ പരസഹായമില്ലാതെ നടക്കാൻ കഴിയില്ലെന്നും കാണി ക്കുന്ന ചികിത്സാരേഖകൾ സമർപ്പിച്ചാണ് ബോംബെ ഹൈകോടതിയിൽ അവർ ജാമ്യം തേടിയത്. 2017 ഏപ്രിലിൽ ജസ്റ്റിസുമാരായ ശാലിനി ഫൻസാൽകർ ജോഷി രഞ്ജിത്ത് മോറെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഈ വാദങ്ങളും വൈദ്യ റിപ്പോർട്ടുകളും അംഗീകരിച്ചാണ് പ്രജ്ഞക്ക് ജാമ്യം അനുവദിച്ചത്.
സ്ഫോടനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എ.ടി.എസ് കണ്ടെത്തിയ രേഖകൾ കേസ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) ൈകയിലെത്തിയശേഷം കാണാതായി. യഥാർഥ രേഖകളുടെ പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചും തെളിവിന് അവകാശപ്പെട്ടും പ്രജ്ഞയെ കുറ്റമുക്തയാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.
എ.ടി.എസോ എൻ.െഎ.എയോ, ആര് സമർപ്പിച്ച കുറ്റപത്രമാണ് ശരിയെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് എൻ.ഐ.എ കോടതി ജഡ്ജി വി.എസ്. പദാൽകർ നിലപാടെടുത്തത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ‘മക്കോക്ക’ നിയമം പിൻവലിച്ചെങ്കിലും പ്രജ്ഞയെ കുറ്റമുക്തയാക്കാൻ എൻ.ഐ.എ കോടതി തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.