കൊൽക്കത്ത: ദുർഗ പൂജക്കായി 28 കോടി രൂപ നൽകാനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബംഗാൾ സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മമത ബാനർജിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകനായ സൗരവ് ദത്തയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സെപ്തംബർ 10നാണ് പശ്ചിമബംഗാളിലെ 28,000 പൂജ കമ്മിറ്റികൾക്ക് 28 കോടി നൽകാനുള്ള തീരുമാനം മമത ബാനർജി പ്രഖ്യാപിച്ചത്. എന്നാൽ ഇൗ തീരുമാനം ഹൈകോടതി സ്റ്റേചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.